Friday, 5 June 2026

 ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍, നിഷ്പക്ഷ നിലപാട് നിലനിര്‍ത്തിക്കൊണ്ട് റിപ്പോ നിരക്ക് 5.25% ആയി നിലനിര്‍ത്താനുള്ള ആര്‍ബിഐയുടെ തീരുമാനം സന്തുലിതവും വിവേകപൂര്‍ണ്ണവുമായ സമീപനത്തെയാണ് എടുത്തുകാണിക്കുന്നത്. ജിഡിപി വളര്‍ച്ച 6.6% ആയും സിപിഐ പണപ്പെരുപ്പം 5.1% ആയും ലക്ഷ്യമിടുന്ന പരിധിക്കുള്ളില്‍ നിന്ന് പരിഷ്കരിച്ചതോടെ, ഇന്ത്യയുടെ ഉള്‍ക്കരുത്തുള്ള സമ്പദ്വ്യവസ്ഥയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതിനൊപ്പം, പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ ഉയര്‍ത്തുന്നതും സെന്‍ട്രല്‍ ബാങ്ക് ചൂണ്ടിക്കാട്ടുന്നു. 


ബാങ്കിംഗ് മേഖലയെ സംബന്ധിച്ചിടത്തോളം, ഈ നയം ആസ്തി-ബാധ്യതാ മാനേജ്മെന്‍റിനും സുസ്ഥിരമായ വായ്പാ വളര്‍ച്ചയ്ക്കും സ്ഥിരത നല്‍കുന്നു. വായ്പ എടുക്കുന്നവരെ സംബന്ധിച്ചിടത്തോളം, നിലവിലുള്ള സ്ഥിതി വായ്പാ സേവന ചെലവുകളില്‍ ഉടനടി മാറ്റമൊന്നും വരുത്തുന്നില്ലെന്ന് ഉറപ്പാക്കുന്നു, ഇത് വീട്, വാഹനം, ബിസിനസ് തുടങ്ങിയ വായ്പകള്‍ക്ക് സ്ഥിരതയുള്ള ഒരു അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് പണപ്പെരുപ്പവും ആഗോള സംഭവവികാസങ്ങളും നിരീക്ഷിക്കുന്നതിനുള്ള ആര്‍ബിഐയുടെ പ്രതിബദ്ധതയെ ഈ ജാഗ്രതാ നിഷ്പക്ഷ നിലപാട് അടിവരയിടുന്നു, ദീര്‍ഘകാലത്തേക്ക് നിരക്കുകള്‍ താഴ്ന്ന നിലയില്‍ തുടരുമെന്നാണ് പ്രതീക്ഷ. 


നിയന്ത്രണ നടപടികളും ഒരുപോലെ പ്രധാനമാണ്. സെബി രജിസ്ട്രേഷന്‍ ഇല്ലാതെ ലിസ്റ്റ് ചെയ്ത ഇക്വിറ്റികളിലെ എന്‍ആര്‍ഐ/ഒസിഐ നിക്ഷേപ പരിധി വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം എല്ലാ വ്യക്തിഗത പിആര്‍ഒഐകള്‍ക്കും ബാധകമാക്കുന്നതും വിദേശ നിക്ഷേപകര്‍ക്കുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ മൂലധന നേട്ട നികുതി നീക്കം ചെയ്യുന്നതും വിദേശ കറന്‍സിയുടെ വരവും ബാങ്കിംഗ് ലിക്വിഡിറ്റിയും ശക്തിപ്പെടുത്തും. ശക്തമായ എന്‍?ആര്‍ഐ ഉപഭോക്തൃ അടിത്തറയുള്ള ബാങ്കുകള്‍ക്ക്, എഫ്സി?എന്‍?ആര്‍ (ബി) നിക്ഷേപ ഇളവ് നിക്ഷേപ സമാഹരണത്തിനും ഫണ്ടിംഗ് വിട്ടുവീഴ്ചകള്‍ക്കും സഹായിക്കുന്നു. മെച്ചപ്പെട്ട ഫോറെക്സ് ലിക്വിഡിറ്റിയും സര്‍ക്കാര്‍ ബോണ്ടുകളിലെ കൂടുതല്‍ വിദേശ പങ്കാളിത്തവും സ്ഥിരതയുള്ള പ്രവര്‍ത്തന അന്തരീക്ഷത്തിന് സംഭാവന നല്‍കുന്നു.


ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര സൂചിപ്പിച്ചതുപോലെ, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 'നല്ല നിലയിലാണ്', കൂടാതെ ഈ നയം ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും വളര്‍ച്ചയെ മാക്രോ ഇക്കണോമിക് സ്ഥിരതയുമായി നല്ല രീതിയില്‍ സന്തുലിതമാക്കുന്നു. ഉത്തരവാദിത്തമുള്ള വായ്പാ വികാസത്തിനും സാമ്പത്തിക ഉള്‍പ്പെടുത്തലിനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

Saturday, 10 January 2026

സെയ്‌സ് കമ്പനിയുടെ 'ഫോട്ടോഫ്യൂഷൻ എക്‌സ്' ലെൻസ്



സാങ്കേതികവിദ്യ ടൈറ്റൻ ഐ+  ഇന്ത്യയിൽ അവതരിപ്പിച്ചു

 

കൊച്ചിഇന്ത്യയിലെ പ്രമുഖ ഐവെയർ റീട്ടെയിലറായ ടൈറ്റൻ ഐ+ആഗോള ഒപ്റ്റിക്കൽ രംഗത്തെ പ്രമുഖരായ സെയ്‌സ് ഇന്ത്യ വിഷൻ കെയറുമായി കൈകോർക്കുന്നു. സെയ്‌സിന്‍റെ അത്യാധുനിക 'ഫോട്ടോഫ്യൂഷൻ എക്‌സ്ഫോട്ടോക്രോമിക് ലെൻസ് സാങ്കേതികവിദ്യ ടൈറ്റൻ ഐ+ ലെൻസുകള്‍ക്കൊപ്പം ഇന്ത്യയിലുടനീളമുള്ള ടൈറ്റൻ ഐ+ സ്റ്റോറുകളിൽ ലഭ്യമാക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചു.

 

കാഴ്ചാ പരിരക്ഷാ രംഗത്തെ നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിനും ഇന്ത്യൻ ഉപഭോക്താക്കളുടെ ദൈനംദിന കാഴ്ച പരിചരണ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി സെയ്‌സ് ഇന്ത്യ സംഘടിപ്പിച്ച സെയ്‌സ് ഇന്നൊവേഷൻ സമ്മിറ്റിൽ വെച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്.

 

ഈ സഹകരണത്തിലൂടെസെയ്‌സിന്‍റെ ഫോട്ടോഫ്യൂഷൻ എക്‌സ് ഫോട്ടോക്രോമിക് ലെൻസ് സാങ്കേതികവിദ്യ ടൈറ്റൻ ഐ+ ലെൻസുകള്‍ക്കൊപ്പം ലഭ്യമാകും. ഇന്ത്യൻ ഉപഭോക്തൃ ആവശ്യങ്ങളെക്കുറിച്ചുള്ള ടൈറ്റൻ ഐ+ന്‍റെ ആഴത്തിലുള്ള ധാരണയും പ്രിസിഷൻ ഒപ്റ്റിക്സിലും ലെൻസ് നവീകരണത്തിലുമുള്ള സെയ്‌സിന്‍റെ വൈദഗ്ധ്യവും ഒന്നിക്കുന്നതിലൂടെ വെളിച്ചത്തിനനുസരിച്ച് അതിവേഗം നിറം മാറുന്നതുംബ്ലൂ-ലൈറ്റ്യുവി  സംരക്ഷണം നൽകുന്നതുമായ മികച്ച ലെൻസുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

 

സെയ്‌സ് ഫോട്ടോഫ്യൂഷൻ എക്‌സ് ഫോട്ടോക്രോമിക് ലെൻസ് സാങ്കേതികവിദ്യ മാറുന്ന പ്രകാശ സാഹചര്യങ്ങളുമായി സ്വയമേവ പൊരുത്തപ്പെടുന്നു. സൂര്യപ്രകാശത്തിൽ അതിവേഗം കറുത്ത നിറമാകാനും മുറിക്കുള്ളിൽ പ്രവേശിക്കുമ്പോൾ പെട്ടെന്ന് പഴയപടി തെളിയാനുമുള്ള ശേഷി ഈ ലെൻസുകൾക്കുണ്ട്. കൂടാതെ ഹാനികരമായ ബ്ലൂ-ലൈറ്റ്അൾട്രാവയലറ്റ് വികിരണം എന്നിവയിൽ നിന്ന് കണ്ണുകള്‍ക്ക് സംരക്ഷണം നൽകുന്നു.

 

മികച്ച കാഴ്ചശക്തിമെച്ചപ്പെട്ട സംരക്ഷണംമികച്ച ദൈനംദിന സൗകര്യം എന്നിവയിലൂടെ ഇന്ത്യയെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തെയാണ് ഈ പ്രഖ്യാപനം പ്രതിനിധീകരിക്കുന്നത്. ടൈറ്റൻ ഐ+സും സെയ്‌സ് ഇന്ത്യ വിഷൻ കെയറും സംയുക്തമായി രാജ്യത്തെ ഐവെയർ മേഖലയിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണ്. അത്യാധുനിക സാങ്കേതികവിദ്യയും വിശ്വസ്തമായ റീട്ടെയിൽ സേവനങ്ങളും ഉപഭോക്താക്കളുടെ ദീർഘകാല കാഴ്ചാക്ഷേമത്തിനായുള്ള പ്രതിബദ്ധതയും ഒത്തുചേരുന്ന ഈ സംരംഭം ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമാകും.

അവ്രോ ഇന്ത്യയുടെ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റ് പ്രവർത്തനമാരംഭിച്ചു




കൊച്ചി: പ്രതിമാസം 500 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്ലിങ് നടത്താൻ സാധിക്കുന്ന അത്യാധുനിക ഗ്രീന്‍ഫീല്‍ഡ് പ്ലാന്റ് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആരംഭിച്ചു. പ്ലാസ്റ്റിക് ഫർണിച്ചർ നിർമ്മാണ രംഗത്തെ പ്രമുഖരായ അവ്രോ ഇന്ത്യ ലിമിറ്റഡാണ് പ്ലാന്റ് സ്ഥാപിച്ചത്. 25 കോടി രൂപ മുതൽമുടക്കിൽ ആരംഭിച്ച പ്ലാന്റിന്റെ സംസ്കരണ ശേഷി സാമ്പത്തികവർഷം അവസാനത്തോടെ 1000 മെട്രിക് ടൺ പരിധിയിലേക്ക് ഉയർത്തുമെന്ന് അവ്രോ ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനുള്ള രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റാണ് ഗാസിയാബാദിൽ ആരംഭിച്ചത്.


പുനരുപയോഗയോഗ്യമായ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സംസ്കരിച്ച് ഫർണിച്ചറുകളും മറ്റ് അവശ്യ ഉപകരണങ്ങളും നിർമിക്കുന്ന അവ്രോ ഇന്ത്യ ലിമിറ്റഡിന്റെ സുസ്ഥിര വികസന നയത്തിന്റെ ഭാഗമായാണ് പ്ലാന്റ് സ്ഥാപിച്ചത്. രാജ്യത്തെ കൂടുതൽ പ്രദേശങ്ങളിൽ സമാന രീതിയിൽ സംസ്കരണം സാധ്യമാകുന്ന അത്യാധുനിക കേന്ദ്രങ്ങൾ ആരംഭിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംസ്കരണ കേന്ദ്രത്തിലൂടെ, പ്ലാസ്റ്റിക് ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളെ ഒരുപരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്ന് അവ്രോ ഇന്ത്യ ലിമിറ്റഡ് ചെയർമാനും ഡയറക്ടറുമായ സുശീൽ കുമാർ അഗർവാൾ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങളെ വിലയേറിയ അസംസ്‌കൃത വസ്തുക്കളാക്കി മാറ്റുന്ന സംവിധാനം വികസിപ്പിക്കാൻ കമ്പനി നടത്തിയ വർഷങ്ങളുടെ ശ്രമഫലമായാണ് പ്ലാന്റ് സ്ഥാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


റിയല്‍മി 16 പ്രൊ സീരീസ് പുറത്തിറങ്ങി



കൊച്ചി: റിയല്‍മിയുടെ ഏറെ കാത്തിരുന്ന 16 പ്രൊ സീരീസ് പുറത്തിറങ്ങി. റിയല്‍മി 16 പ്രൊ, റിയല്‍മി 16 പ്രൊ+ എന്നിവയാണ് സീരീസിലുള്ളത്. ഇതോടൊപ്പം റിയല്‍മി പാഡ്3, ബഡ്‌സ് എയര്‍8 എന്നിവയും പുറത്തിറങ്ങിയിട്ടുണ്ട്. 200എംപി ലൂമകളര്‍ പൊര്‍ട്രെയിറ്റ് കാമറ, 3.5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ്, സ്‌നാപ്ഡ്രാഗണ്‍ 7ജെന്‍ 4 ചിപ്‌സെറ്റ്, 7000 എംഎഎച്ച് ബാറ്ററി തുടങ്ങിയവ റിയല്‍മി 16 പ്രൊ+ന്റെ സവിശേഷതകളാണ്. നവോട്ടൊ ഫുകസാവ സഹനിര്‍മിച്ച അര്‍ബന്‍ വൈല്‍ഡ് രൂപകല്‍പ്പനയാണ് റിയല്‍മി 16 പ്രൊ+ന്റേത്. 8ജിബി-128ജിബിക്ക് 39,999 രൂപ, 8-256ജിബി 41,999 രൂപ, 12-256ജിബി 44,999 രൂപ എന്നിങ്ങനെയാണ് വില.

200എംപി ലൂമകളര്‍ പോര്‍ട്രെയ്റ്റ് കാമറ, മീഡിയടെക് ഡൈമന്‍സിറ്റി 7300 മാക്‌സ് 5ജി ചിപ്‌സെറ്റ്, 7000 എംഎഎച്ച് ബാറ്ററി, പ്രിമിയം അര്‍ബന്‍ വൈല്‍ഡ് ഡിസൈന്‍ തുടങ്ങിയവ റിയല്‍മി 16 പ്രൊയുടെ സവിശേഷതകളാണ്. 8ജിബി-128ജിബിക്ക് 31,999 രൂപയും 8ജിബി-256ജിബിക്ക് 33,999 രൂപയും 128-256ജിബിക്ക് 36,999 രൂപയുമാണു വില.

55ഡിബി റിയല്‍ടൈം എഎന്‍സിയുമായി റിയല്‍മി ബഡ്‌സ് എയര്‍8ഉം പുറത്തിറങ്ങിയിട്ടുണ്ട്. എഐ ഇയര്‍ കനാല്‍ അഡാപ്റ്റിവ് എഎന്‍സി, ഡ്യുവല്‍ ഡ്രൈവര്‍ അകോസ്റ്റിക്‌സ്, ഗൂഗ്ള്‍ ജെമിനിയുടെ പിന്തുണയുള്ള എഐ വോയ്‌സ് അസിസ്റ്റന്റ് എന്നിവയുള്ള ബഡ്‌സ് എയര്‍8ന്റെ വില 3,599 രൂപയാണ്.

2.8കെ ബുക്ക്-വ്യൂ ഡിസ്‌പ്ലേ, എഐ പവേര്‍ഡ് പ്രൊഡക്റ്റിവിറ്റി ടൂള്‍സ് എന്നിവയുമായാണ് റിയല്‍മി പാഡ്3 പുറത്തിറങ്ങുന്നത്. 12,200 എംഎഎച്ച് സ്ലിം ടൈറ്റാന്‍ ബാറ്ററി, അള്‍ട്ര സ്ലിം 6.6എംഎം രൂപകല്‍പ്പന എന്നിവയുള്ള റിയല്‍മി പാഡ്3ക്ക് 24,999 രൂപ മുതലാണു വില. വൈഫൈ, 5ജി ഇനങ്ങളില്‍ ലഭ്യമാണ്.

ആയുര്‍വേദത്തിലൂടെ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം നടക്കാനുള്ള ശേഷി വീണ്ടെടുക്കാൻ

 




ആയുര്‍വേദത്തിലൂടെ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം നടക്കാനുള്ള ശേഷി വീണ്ടെടുക്കാൻ സഹായിച്ച് അപ്പോളോ ആയുര്‍വൈദ് ഹോസ്പിറ്റല്‍സ്

 

കൊച്ചി: തലച്ചോറിനേയും നാഡീവ്യൂഹത്തേയും ബാധിക്കുന്ന ദീര്‍ഘകാല രോഗം മൂലം മൂന്നു ദശാബ്ദത്തോളും വീല്‍ചെയറിനെ ആശ്രയിച്ചിരുന്ന അമ്പെയ്ത്തു താരം കാരെൻ ആയുര്‍വേദ ചികില്‍സയിലൂടെ ചലനശേഷി വീണ്ടെടുത്തു.  പാര ഒളിമ്പ്യയായ കാരെൻ അപ്പോളോ ആയുര്‍വൈദ് ഹോസ്പിറ്റല്‍സിന്‍റെ ആയുര്‍വേദ ചികില്‍സപഞ്ചകര്‍മചികില്‍സയുമായി ബന്ധപ്പെട്ട ഭക്ഷണക്രമംപ്രത്യേക ശ്രദ്ധ ചെലുത്തിയുള്ള ന്യൂറോ റീഹാബിലിറ്റേഷന്‍  എന്നിവയിലൂടെയാണ് അസാധ്യം എന്നു കരുതിയിരുന്ന സഞ്ചാര ശേഷി ഏതാണ്ട് പൂര്‍ണമായി തന്നെ വീണ്ടെടുത്തത്.  ചെന്നൈയില്‍ പരിശീലനത്തിനിടെയാണ് കാരെൻ ആയുര്‍വേദത്തിലൂടെ തനിക്ക് സഞ്ചാര ശേഷി തിരിച്ചു നേടാനാവുമോ എന്ന ആവശ്യവുമായി സമീപിക്കുന്നത്.  ഈ വിഭാഗത്തില്‍ സ്പെഷലിസ്റ്റ് ആയ അപ്പോളോ ആയുവൈദ് ഹോസ്പിറ്റല്‍സിലെ  ഡോ. സി സുസ്മിതയെ സമീപിക്കുകയും ആയുര്‍വേദ ചികില്‍സ ആരംഭിക്കുകയുമായിരുന്നു.

               

കാരെന്‍റെ ചികില്‍സാ പുരോഗതി ഓരോ ഘട്ടത്തിലും ശാസ്ത്രീയമായി വിലയിരുത്തിക്കൊണ്ടേയിരുന്നു.  എക്സ്പാന്‍ഡഡ് ഡിസബിലിറ്റി സ്റ്റാറ്റസ് സ്കെയില്‍ (ഇഡിഎസ്എസ്)ബെര്‍ഗ് ബാലന്‍സ് സ്കോര്‍എംഎസ് ഫങ്ഷണല്‍ അസസ്സ്മെന്‍റ്സ് തുടങ്ങിയവ ഓരോ ഘട്ടത്തിലും കാരെൻ കൈവരിക്കുന്ന പുരോഗതി വിലയിരുത്താന്‍ പ്രയോജനപ്പെടുത്തി.

 

ഒരു ഫാര്‍മസിസ്റ്റ് കൂടിയായ കാരെൻ യുഎസ് നാഷണല്‍ പാരാ ആര്‍ച്ചറി ടീമില്‍ അംഗമായിരുന്നു. രണ്ട് ലോക ചാമ്പ്യന്‍ഷിപ്പുകളിൽ മല്‍സരിച്ചിട്ടുമുണ്ട്.

 

 

പൈതൃക ടൂറിസം വികസിപ്പിക്കുന്നതിനായി 33 സ്പൈസ് യാത്രാ പാതകള്‍ക്ക് രൂപം നല്‍കി കേരളം

         



  •  അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തില്‍ പദ്ധതി പ്രഖ്യാപിച്ചു
കൊച്ചി: ആഗോളതലത്തില്‍ പ്രശംസ നേടിയ പൈതൃക ടൂറിസം വിപുലീകരിച്ച് കാസര്‍ഗോഡ് മുതല്‍ കൊല്ലം വരെ വ്യാപിച്ചുകിടക്കുന്ന 33 സ്പൈസ് യാത്രാ പാതകള്‍ പ്രഖ്യാപിച്ച് കേരളം. യാത്രികരെ സംസ്ഥാനത്തിന്‍റെ സമ്പന്നമായ ചരിത്രത്തിലൂടെയും സംസ്കാരത്തിലൂടെയും കൊണ്ടുപോകുന്നതിനായിട്ടാണ് സ്പൈസ് യാത്രാ പാത വികസിപ്പിച്ചത്.

മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് പദ്ധതി പ്രഖ്യാപിച്ചത്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആഗോള സമുദ്ര വ്യാപാരത്തിന്‍റെയും സാംസ്കാരിക ഇടപെടലുകളുടെയും കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തിയ സ്പൈസ് റൂട്ടിലൂടെയാണ് ഈ യാത്ര. സംസ്ഥാനത്തിന്‍റെ വൈവിധ്യമാര്‍ന്ന സംസ്കാരത്തില്‍ ഇഴചേര്‍ന്ന പ്രദേശങ്ങളും ചരിത്രവും രുചികളും അറിയാനും ആഴത്തിലുള്ള അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിനുമായിട്ടാണ് സഞ്ചാരികളെ ക്ഷണിക്കുന്നത്.
 
കാസര്‍കോട് ബേക്കലില്‍ നിന്ന് ആരംഭിക്കുന്ന ഈ യാത്ര കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ ചരിത്രത്തിന്‍റെയും സാംസ്കാരിക ഇടപെടലുകളുടെയും മുദ്ര പതിപ്പിച്ച സ്ഥലങ്ങളിലേക്ക് 'സ്പൈസ് ജേര്‍ണീസ്' സന്ദര്‍ശകരെ കൊണ്ടുപോകും. ഇതില്‍ ചരിത്രപ്രാധാന്യമുള്ള ഇടങ്ങള്‍, തെരുവുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍, തുറമുഖങ്ങള്‍ എന്നിവ ഉള്‍പ്പെടും.

വ്യത്യസ്ത പ്രദേശങ്ങളെ നിര്‍വചിച്ച ചരിത്രത്തെയും സംസ്കാരത്തെയും അടിസ്ഥാനമാക്കി എട്ട് ക്ലസ്റ്ററുകളായിട്ടാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ഇതിലാണ് 33 യാത്രാ പാക്കേജുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കാസര്‍ഗോഡ്-ബേക്കല്‍ ക്ലസ്റ്ററിന് രണ്ട് ഭാഗങ്ങളാണുള്ളത്. കുടക് തുളുനാട് സ്പൈസ് ട്രെയില്‍, കുടക് ബേക്കല്‍ സ്പൈസ് റൂട്ട് എന്നിവ. ഇതില്‍ ചിലത് കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്നു.

കണ്ണൂര്‍-തലശ്ശേരി സര്‍ക്യൂട്ടില്‍ മാപ്പിള പാചക സെഷന്‍, തെയ്യം അനുഭവം, കൊളോണിയല്‍ പൈതൃക ഇടങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അനുഭവങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. കണ്ണൂര്‍-കോഴിക്കോട് എന്നിവയാണ് മലബാര്‍ പ്രദേശത്തെ മറ്റു ക്ലസ്റ്ററുകള്‍.

ആഗോള സുഗന്ധവ്യഞ്ജന തുറമുഖമെന്ന നിലയില്‍ കൊച്ചിയുടെ വളര്‍ച്ച വെളിപ്പെടുത്തുന്നതാണ് ഫോര്‍ട്ട് കൊച്ചി ക്ലസ്റ്ററിലേക്കുള്ള യാത്ര. കൊളോണിയല്‍ തെരുവുകളും ഘടനകളും വ്യാപാര, സാംസ്കാരിക ഇടങ്ങളും ഭക്ഷണാനുഭവവും ഇതില്‍ ഉള്‍പ്പെടുന്നു.

എറണാകുളം-തൃശൂര്‍ മുസിരിസ് ഹെറിറ്റേജ് വാക്ക് സ്പൈസ് റൂട്ട് പൈതൃക കഥകളാല്‍ നിറഞ്ഞതാണ്. ക്രിസ്തുമതത്തിനു മുമ്പുള്ള കാലഘട്ടത്തിലെ സുഗന്ധവ്യഞ്ജന വ്യാപാരം മുതല്‍ പുരാതന തുറമുഖമായ മുസിരിസുമായുള്ള പ്രദേശത്തിന്‍റെ ജൂത ബന്ധം, പശ്ചിമേഷ്യയില്‍ നിന്നും മെഡിറ്ററേനിയന്‍ ദേശങ്ങളില്‍ നിന്നുമുള്ള വ്യാപാര കപ്പലുകള്‍ എന്നിവ ഇതിന്‍റെ ഭാഗമാണ്.

കായലുകള്‍, കനാലുകള്‍, ഉള്‍നാടന്‍ ജലപാതകള്‍, അറബിക്കടല്‍ എന്നിവയാല്‍ ചുറ്റപ്പെട്ട വിശാലമായ പശ്ചാത്തലത്തില്‍ പൈതൃകത്തിന്‍റെ സമ്പന്നമായ അനുഭവമാണ് ആലപ്പുഴയില്‍ സന്ദര്‍ശകര്‍ക്ക് ലഭിക്കുക.

കൊല്ലത്ത് ചരിത്രപരമായും സാംസ്കാരികമായും വാണിജ്യപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളും തീരദേശത്തെയും കിഴക്കന്‍ മലയോരത്തെയും സാമൂഹിക, ജൈവവൈവിധ്യങ്ങളും ഉള്‍പ്പെടുന്നു.

രാജ്യങ്ങള്‍ക്കിടയില്‍ ചരിത്രം, സംസ്കാരം, സര്‍ഗാത്മകത, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ് വര്‍ക്കിന് കേരളം തുടക്കം കുറിച്ചു.
 
നൂറ്റാണ്ടുകളായി ആഗോള സമുദ്ര വ്യാപാരത്തിന്‍റെയും സാംസ്കാരിക വിനിമയത്തിന്‍റെയും കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തിയ സ്പൈസ് റൂട്ടുകളുടെ പാരമ്പര്യം പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഹെറിറ്റേജ് നെറ്റ് വര്‍ക്ക് സമ്മേളനത്തിന്‍റെ ഉദ്ഘാടന വേളയില്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു.

നയം രൂപപ്പെടുത്തണമെന്ന് സ്പൈസ് റൂട്ട്സ് സമ്മേളനം

 പാരമ്പര്യ കലകള്‍ ടൂറിസവുമായി ബന്ധപ്പെടുത്തി സംരക്ഷിക്കുന്നതിനായുള്ള 




കൊച്ചി: കേരളത്തിലെ പാരമ്പര്യ കലകള്‍ ടൂറിസവുമായി ബന്ധപ്പെടുത്തി സംരക്ഷിക്കാനും അവയ്ക്ക് സ്ഥിരമായ വേദികള്‍ കണ്ടെത്തുന്നതിനുമായുള്ള സാംസ്കാരിക നയം രൂപപ്പെടുത്തണമെന്ന് അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിലെ വിദഗ്ധര്‍. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന ത്രിദിന സമ്മേളനത്തില്‍ 'സ്പൈസ് റൂട്ടിന്‍റെ സാംസ്കാരിക പാരമ്പര്യവും ജീവിതവും' എന്ന സെഷനിലാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്.

മിക്ക പാരമ്പര്യ, അനുഷ്ഠാന കലകളും വെല്ലുവിളി നേരിടുന്നുണ്ടെന്നും ഇവയുടെ സംരക്ഷണത്തിനായുള്ള നയപരിപാടികള്‍ രൂപപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പാരമ്പര്യ കലകളുടെ പരിശീലകര്‍ കൂടിയായ പ്രഭാഷകര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

ജനുവരി 8 വരെ നടക്കുന്ന സമ്മേളനം മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സും കേരള ടൂറിസം വകുപ്പും ചേര്‍ന്നാണ് സംഘടിപ്പിച്ചിരിക്കുന്നത്. പുരാതന സ്പൈസ് റൂട്ടിനെ സമകാലിക ആഗോള ചര്‍ച്ചകളുമായി വീണ്ടും ബന്ധിപ്പിക്കുന്ന ബൗദ്ധിക-സാംസ്കാരിക വേദിയായാണ് സമ്മേളനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കൂടിയാട്ടം ഉള്‍പ്പെടെയുള്ള കലകളുടെ സൗന്ദര്യത്തെ പൂര്‍ണതയില്‍ അവതരിപ്പിക്കാനുള്ള വേദികള്‍ ആവശ്യമാണെന്ന് കൂടിയാട്ട ആചാര്യന്‍ ഡോ. മാര്‍ഗി മധു പറഞ്ഞു. കൂടിയാട്ടത്തിന്‍റെ മിനിയേച്ചര്‍ രൂപമാണ് ഇപ്പോള്‍ പലയിടത്തും അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതല്ലാതെ പൂര്‍ണതയില്‍ ഇത് കാണികള്‍ക്കു മുന്നില്‍ എത്തിക്കണം. ഇതിന് ടൂറിസത്തിന് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് മാര്‍ഗി മധു ചൂണ്ടിക്കാട്ടി.

വര്‍ഷത്തില്‍ എല്ലാ ദിവസവും അവതരിപ്പിക്കാവുന്ന തരത്തില്‍ സ്ഥിരം പാവകളി വേദി കേരളത്തിന് ആവശ്യമാണെന്ന് തോല്‍പ്പാവക്കൂത്ത് കലാകാരന്‍ ഡോ. രാജീവ് പുലവര്‍ പറഞ്ഞു. ടൂറിസവുമായി കോര്‍ത്തിണക്കി കേരളത്തിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രമാക്കി ഇത്തരം വേദികള്‍ ഒരുക്കാമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. ഇത് പാവകളിയെ സംരക്ഷിക്കുന്നതിനും വരുംതലമുറയിലേക്ക് ഈ കലാരൂപത്തെ പകര്‍ത്തുന്നതിനും കലാകാരന്‍മാര്‍ക്ക് സ്ഥിരവരുമാനത്തിനും സഹായമാകും.
 
വ്യത്യസ്ത ഭൂപ്രദേശങ്ങളിലായി നാല് തരത്തിലുള്ള പ്രധാന പാവകളി രീതികള്‍ കേരളത്തില്‍ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ രാജീവ് പുലവര്‍ ഇവയെ സംരക്ഷിക്കാനുള്ള ശ്രമം വേണമെന്നും ഉത്സവകാലം കഴിഞ്ഞാല്‍ തോല്‍പ്പാവക്കൂത്ത് കാണാന്‍ അവസരമില്ലെന്നതാണ് നിലവിലെ സ്ഥിതിയെന്നും കൂട്ടിച്ചേര്‍ത്തു.

കൃത്യമായ അക്കാദമിക ചട്ടക്കൂട്, ചിട്ടയായ പരിശീലനം, പ്രൊഫഷണല്‍ സമീപനം, സാമ്പത്തിക പിന്തുണ എന്നിവയോടെ കൂടുതല്‍ പേരെ കളരിയിലേക്ക് ആകര്‍ഷിക്കുകയും അവര്‍ക്ക് കൃത്യമായ അവസരങ്ങള്‍ നല്‍കുകയും ചെയ്യണമെന്ന് അഗസ്ത്യ കളരിയിലെ ഡോ. മഹേഷ് എസ് പറഞ്ഞു. കേരള ടൂറിസത്തിന് ആഗോള തലത്തില്‍ ഉയര്‍ത്തിക്കാണിക്കാവുന്ന ഏറ്റവും മികച്ച ആയോധന മാതൃകയാണ് കളരിപ്പയറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
പാരമ്പര്യ, അനുഷ്ഠാന കലകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ടൂറിസം മേഖലയ്ക്ക് കൈക്കൊളളാവുന്ന നടപടികളില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ മുന്നോട്ടുപോകണമെന്ന് സെഷനില്‍ മോഡറേറ്ററായിരുന്ന സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ രൂപേഷ്കുമാര്‍ കെ പറഞ്ഞു.

ഐജിഎന്‍എ ആദി ദൃഷ്ട ഡയറക്ടര്‍ ഡോ. റിച്ച നേഗിയും സെഷനില്‍ പങ്കെടുത്ത് സംസാരിച്ചു. 

 ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍, നിഷ്പക്ഷ നിലപാട് നിലനിര്‍ത്തിക്കൊണ്ട് റിപ്പോ നിരക്ക് 5.25% ആയി നിലനിര്‍ത്താനുള്ള ആര്‍ബിഐയുടെ തീരുമാനം സന്...